ചൊക്രമുടി: ഭൂമി വാങ്ങിയവരുടെ ഹിയറിങ് ദേവികുളം സബ് കലക്ടര്‍ ഓഫീസില്‍ നടന്നു
ചൊക്രമുടി: ഭൂമി വാങ്ങിയവരുടെ ഹിയറിങ് ദേവികുളം സബ് കലക്ടര്‍ ഓഫീസില്‍ നടന്നു

ഇടുക്കി: ചൊക്രമുടിയില്‍ ഭൂമി വാങ്ങിയവരുടെ ഹിയറിങ് ദേവികുളം സബ് കലക്ടര്‍ ഓഫീസില്‍ നടന്നു. അടുത്തഘട്ടം 21ന് നടക്കും. മുമ്പ് നടത്തിയ ഹിയറിങില്‍ പങ്കെടുത്തവര്‍ ഹാജരാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും പട്ടയ ഫയലും പരിശോധിച്ചതില്‍ അപാകതകള്‍ കണ്ടെത്തിയതായി റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ പട്ടയവും, തണ്ടപ്പേരും റദ്ദു ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് രേഖാമൂലം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉടമകള്‍ക്ക് റവന്യു വകുപ്പ് വീണ്ടും നോട്ടീസ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ 28ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ രേഖാമൂലം പട്ടയ ഉടമകളെ അറിയിക്കണമെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കുന്നതിന് സമയം അനുവദിക്കണമെന്നും ഭൂ ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
അതേസമയം ഹിയറിങ് നീട്ടി വയ്ക്കുന്നതിനെതിരെയും റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭു ഉടമകള്‍ സബ് കലക്ടര്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു. രേഖകളെല്ലാം ശരിയായിരുന്നതുകൊണ്ടാണ് വീട് നിര്‍മിക്കാന്‍ 10 സെന്റ് വീതം ഭൂമി വാങ്ങിയതെന്നും ഇത് റവന്യു വകുപ്പില്‍ നിന്നും പോക്കുവരവ് ചെയ്ത് ലഭിച്ചതാണെന്നും തങ്ങളെ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. 1971ന് മുമ്പ് കൈവശഭൂമിയില്‍ കൃഷി ചെയ്ത വീടുവച്ച് താമസിക്കുന്നവര്‍ക്കാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കിയത്. എന്നാല്‍ റെഡ് സോണില്‍ ഉള്‍പ്പെട്ട ചൊക്രമുടിയില്‍ പട്ടയം അനുവദിച്ചത് ഈ മാനദണ്ഡം ലംഘിച്ചാണ്. ഇക്കാരണത്താല്‍ ചൊക്രമുടിയിലെ പട്ടയങ്ങളും തണ്ടപ്പേരും റദ്ദ് ചെയ്യാനാണ് റവന്യു വകുപ്പിന്റെ നീക്കം.
What's Your Reaction?






