പട്ടംകോളനിക്ക് 69 വയസ്

പട്ടംകോളനിക്ക് 69 വയസ്

Jan 23, 2024 - 21:09
Jul 9, 2024 - 17:15
 0
പട്ടംകോളനിക്ക് 69 വയസ്
This is the title of the web page

ഇടുക്കി: ജില്ലയുടെ കുടിയേറ്റ ചരിത്രത്തിന്റെ ഭാഗമായ പട്ടംകോളനിക്ക് 69 വയസ്സ്. ആദ്യകാലത്ത് കല്ലാര്‍പട്ടം കോളനി, മറയൂര്‍, കാന്തല്ലൂര്‍, ദേവയാര്‍ എന്നീ നാല് കോളനികളാണ് ഹൈറേഞ്ചില്‍ രൂപീകരിച്ചത്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഉടുമ്പന്‍ചോല താലൂക്കില്‍ തമിഴ് വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലായി താമസിച്ചിരുന്നത്. ഭാഷാ അടിസ്ഥാനത്തിലായതിനാല്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ ഈ പ്രദേശം തമിഴ്നാടിന്റെ ഭാഗമാകാതിരിക്കാന്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒരു വഴി കണ്ടെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളള 200 കുടുംബങ്ങളെ അഞ്ചേക്കര്‍ വീതം സ്ഥലവും 500 രൂപയും നല്‍കി ഇവിടെ കുടിയിരുത്തി. തിരുകൊച്ചി മേഖലയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായുളള ഗ്രോ മോര്‍ ഫുഡ് പദ്ധതിയുടെ പേരിലായിരുന്നു സ്ഥലവും രൂപയും നല്‍കിയത്. അങ്ങനെ 1955 ജനുവരി 20ന് 200 ബ്ലോക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കിയാണ് പട്ടം കോളനി രൂപീകരിച്ചത്.

പട്ടം താണുപിള്ളയുടെ സ്മരണാര്‍ഥമാണ് കോളനിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. 6930.10 ഏക്കര്‍ സ്ഥലമാണ് പട്ടം കോളനിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. കല്ലാര്‍ മുതല്‍ രാമക്കല്‍മേട് വരെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ കോളനി വ്യാപിച്ചുകിടക്കുന്നു. 1955 ജനുവരി 20ന് മുണ്ടിയെരുമയില്‍ കേരളത്തിന്റെ മുന്‍ ധനകാര്യ മന്ത്രി പി കെ കുഞ്ഞുസാഹിബ് പട്ടംകോളനി ഉദ്ഘാടനം ചെയ്തു. മധ്യതിരുതാംകൂറില്‍പ്പെട്ട കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഏറെയും.

What's Your Reaction?

like

dislike

love

funny

angry

sad

wow