പ്രളയ ദുരിതങ്ങൾ ഇനി മറക്കാം ചെറുതോണി പാലം ഉദ്ഘാടനം 12 ന്
പ്രളയ ദുരിതങ്ങൾ ഇനി മറക്കാം ചെറുതോണി പാലം ഉദ്ഘാടനം 12 ന്

: കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രിയും ചേർന്ന് നിർവഹിക്കും
ഇടുക്കി: പ്രളയത്തിന്റെ ഭീകരതയിൽ ഒറ്റപ്പെട്ടു പോയ ഓർമകൾ ഇനി ചെറുതോണിക്ക് മറക്കാം. ജില്ലാ ഹൃദയമായ ചെറുതോണിയിൽ പാലം നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിലേയ്ക്ക്. ചെറുതോണി പാലത്തിൻറയും മൂന്നാർ ബോഡിമെട്ട് റോഡിന്റെയും ഉദ്ഘാടനം ഒക്ടോബർ 12 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്പോട്സ് സെൻറർ ഗ്രൗണ്ടിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവ്വഹിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. അന്നേ ദിവസം പ്രത്യേക വിമാനത്തിൽ എത്തിച്ചേരുന്ന കേന്ദ്രമന്ത്രി രാവിലെ 11 മണിക്ക് കാസറഗോട് നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി സമർപ്പണത്തിനും ശേഷം പ്രത്യേക ഹെലികോപ്റ്ററിൽ മൂന്നാറിലെത്തിച്ചേരും. ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത –വ്യോമയാന സഹമന്ത്രി ജന: ഡോ. വി.കെ. സിങ്ങ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ, എം.എൽ.എ.മാർ, എന്നിവർ പങ്കെടുക്കുമെന്നും എം.പി. അറിയിച്ചു. ചടങ്ങിൻറെ ആവശ്യമായ എല്ലാ ക്രമീകരണങ്ങൾക്കുമായി ജില്ലാ കളക്ടർ, ജില്ലാ പോലിസ് മേധാവി എന്നിവർക്ക് ചുമതല നൽകി ഉത്തരവായിട്ടുണ്ട്.
വേഗത്തിൽ പൂർത്തിയാക്കാനായത് അഭിമാനകരം
എൻ.എച്ച് 185 അടിമാലി-കുമളി ദേശീയപാതയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാണ പ്രവർത്തനമാണ് ചെറുതോണി പാലം. 2018-ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നു വിട്ടപ്പോൾ ചെറുതോണി ഒറ്റപ്പെട്ടുപോയ പശ്ചാത്തലത്തിലാണ് ചെറുതോണി പാലത്തിന്റെ പുനർനിർമ്മാണം ഒരാവശ്യമായി വന്നത്. തുടർന്ന് കേന്ദ്ര ഉപരിതല-ഗതാഗത മന്ത്രാലയത്തിന് മുൻപാകെ സമർപ്പിക്കപ്പെട്ട പ്രൊപ്പോസലിൽ എസ്റ്റിമേറ്റ് തുക കൂടിയതിനെ തുടർന്ന് തള്ളുകയും, തുടർന്ന് നിർമ്മാണം ആരംഭിക്കാൻ കഴിയാതെ വരികയും ചെയ്തു. പിന്നീട് 2019-ൽ ഡീൻ കുര്യാക്കോസ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുവാനും 2020 മാർച്ച് മാസത്തിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സാങ്കേതിക അനുമതിയും ലഭ്യമാക്കിയതെന്ന് എം.പി പറഞ്ഞു.
What's Your Reaction?






