അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് തീപിടുത്തം. 5 പേരുടെ കൃഷിയിടങ്ങൾ അഗ്നിക്കിരയായി
അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് തീപിടുത്തം. 5 പേരുടെ കൃഷിയിടങ്ങൾ അഗ്നിക്കിരയായി

ഇടുക്കി: അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് കൃഷിയിടത്തിൽ തീപിടുത്തം. 5 പേരുടെ കൃഷിയിടങ്ങൾ അഗ്നിക്കിരയായി. കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ചൂട് കൂടുന്നതോടെ ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കാട്ടുതീ പടരുന്നത് പതിവാകുകയാണ്. ഇന്ന് ഉച്ചയോടെയാണ് അയ്യപ്പന്‍കോവില്‍ മേരിക്കുളം ഇടപ്പൂക്കളത്ത് കൃഷിയിടങ്ങളില്‍ തീ പടര്‍ന്നത്. പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴാണ് കൃഷികള്‍ക്കുള്ളില്‍ വലിയ തോതില്‍ തീ ആളിക്കത്തുന്നത് കണ്ടത് . ഉടന്‍തന്നെ ദേശവാസികളുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള പരിശ്രമം ആരംഭിച്ചു. തുടര്‍ന്ന് കട്ടപ്പന ഫയര്‍ഫോഴ്‌സില്‍ വിവരമറിച്ചതനുസരിച്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.വലിയ വാഹനം കയറിന്‍ചെല്ലാന്‍ സാധിക്കാത്ത ഇടമായതിനാല്‍ ഫയര്‍ ബീറ്റുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവസ്ഥലത്ത് പഞ്ചായത്ത് അധികൃതര്‍ എത്തി കൃഷി നാശം വിലയിരുത്തി. സിനി ജോണ്‍ കുമ്പളത്തു പറമ്പില്‍ , കുഞ്ഞന്നാമ്മ കുമ്പളത്തുപറമ്പില്‍, ബിനു തേക്കടിയില്‍ , രാധാ ജോസ് കിഴക്കേ പറമ്പില്‍, സുമതി ശിവദാസ് പൂതക്കുഴിയില്‍ , എന്നിവരുടെ കൃഷിയിടങ്ങളാണ് അഗ്‌നിക്കിരയായത്. കാപ്പി,കുരുമുളക്, വാഴ തുടങ്ങിയ കൃഷികളാണ് പ്രധാനമായും നശിച്ചത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും, അശ്രദ്ധയുടെയും ഫലമായി ഏതുസമയവും കാട്ടുതീപടരാനുള്ള സാധ്യതയാണ് വിവിധ മേഖലകളില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്‌സില്‍ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കട്ടപ്പന സ്റ്റേഷന്‍ ഓഫീസര്‍ ടി യേശുദാസിനെ നേതൃത്വത്തിലാണ് അയ്യപ്പന്‍കോവിലിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്.
What's Your Reaction?






