വന്യജീവികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഒരേപോലെ ഭീഷണി: ജോയി വെട്ടിക്കുഴി

വന്യജീവികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഒരേപോലെ ഭീഷണി: ജോയി വെട്ടിക്കുഴി

Feb 27, 2024 - 17:34
Jul 9, 2024 - 18:00
 0
വന്യജീവികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഒരേപോലെ ഭീഷണി: ജോയി വെട്ടിക്കുഴി
This is the title of the web page

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യമൃഗങ്ങളും ഒരുപോലെ ഉപദ്രവകാരികളാകുന്നുവെന്ന് യുഡിഎഫ് ജില്ലാ പ്രസിഡന്റ് ജോയി വെട്ടിക്കുഴി. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാട്ടുമൃഗങ്ങളാല്‍ കൊലചെയ്യപ്പെട്ട 900ത്തോളം ആളുകളുടെ കൊലപാതകത്തിന്റെയും, കുടുംബങ്ങള്‍ വഴിയാധാരമായതിന്റെയും ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള വിവേചന ശക്തി നഷ്ടപ്പെട്ട ഒരാളെയാണ് വനം വകുപ്പ് മന്ത്രിയാക്കിയിരിക്കുന്നത്. വനത്തിന്പുറത്തുള്ള ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. വന്യമൃഗങ്ങളുടെ സംരക്ഷണം വനത്തിലും സംരക്ഷിത പ്രദേശങ്ങളിലുമായി പരിമിതപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1972-ലെ വനനിയമത്തില്‍ കേരളത്തിന് അനുയോജ്യമല്ലാത്ത വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. വന്യജീവികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ ജീവികള്‍ക്കും ഒരുപോലെ നിയമ സംരക്ഷണം നല്‍കുന്നത് അശാസ്ത്രീയമാണ്. വന്യമൃഗങ്ങളുടെ നിയന്ത്രിത വേട്ട അനുവദിക്കണം. വന്യജീവികളെ നേരിടുന്നതിനുള്ള തോക്കുകളുടെ ലൈസന്‍സ് അടിയന്തരമായി നല്‍കണം. റവന്യൂ ഭൂമിയും മറ്റ് ഗവണ്‍മെന്റ് സ്ഥലങ്ങളും വനഭൂമിയായി മാറ്റിക്കൊണ്ടുള്ള ഉത്തരവുകള്‍ പിന്‍വലിക്കുകയും ഇത്തരം നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യണം. . ഇനിയും ഒരാളുടെ ജീവന്‍ പോലും നഷ്ടപ്പെടുവാന്‍ ഇടയാക്കാതെ ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവയ്ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാര്‍ ജോയി വെട്ടിക്കുഴി, മണ്ഡലം ചെയര്‍മാന്‍ ജോയി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow