കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍
കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍

ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗം നടന്നു. 2 അജണ്ടകള്‍ ചര്‍ച്ചയ്ക്ക് എടുത്ത യോഗത്തില്‍ 2024 -25 വാര്‍ഷിക പദ്ധതികളില്‍ ടെണ്ടര്‍ അംഗീകാരം സംബന്ധിച്ചും, എസ്റ്റിമേറ്റ് റിവിഷന്‍ ചെയ്യുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതക്കെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആക്ഷേപങ്ങളും പരാതികളും ഉയര്‍ത്തി. എൻജിനീയറിങ് വിഭാഗം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടാക്കുന്നു. ഇത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് കൗണ്‍സിലര്‍ മനോജ് മുരളി പറഞ്ഞു. അനുമതി കിട്ടിയ പല പദ്ധതികളുടെയും കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ടെണ്ടര്‍ നടപടികള്‍ പോലും ചെയ്തിട്ടില്ലെന്ന് കൗണ്‍സിലര്‍ ധന്യ അനില്‍ പറഞ്ഞു. 42 കോടിയില്‍ അധികം രൂപ ചിലവഴിക്കാതെ എഞ്ചിനീയറിങ് വിഭാഗത്തില്‍ കെട്ടിക്കിടക്കുകയാണ്. ഇത് നഷ്ടമാകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. ആകെ ഏഴ് ശതമാനമായ മൂന്നുകോടി രൂപ മാത്രമാണ് ചെലവഴിക്കാന്‍ സാധിച്ചിരിക്കുന്നതെന്നും കൗണ്‍സിലര്‍ പ്രശാന്ത് രാജു ആരോപിച്ചു. 2024 25 സാമ്പത്തിക വര്‍ഷ പദ്ധതികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ തങ്കച്ചന്‍ പുരിയിടം ആക്ഷേപമുയര്‍ത്തി. ഭരണകക്ഷി അംഗങ്ങളും പ്രതിപക്ഷ അംഗങ്ങളും ഗുരുതരമായ ആരോപണങ്ങളാണ് എന്‍ജിനീയറിങ് വിഭാഗത്തിന് നേരെ ഉന്നയിച്ചത്. ഈ സ്ഥിതിഗതികള്‍ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വിലങ്ങുതടി സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ആവശ്യം ഉയര്‍ത്തിയത്
What's Your Reaction?






