കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയ്ക്ക് കരുത്ത് പകര്‍ന്ന് പടിയിറക്കം:  ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മാണി ജോണ്‍ വിരമിച്ചു

കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയ്ക്ക് കരുത്ത് പകര്‍ന്ന് പടിയിറക്കം:  ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മാണി ജോണ്‍ വിരമിച്ചു

Apr 30, 2025 - 13:35
 0
കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയ്ക്ക് കരുത്ത് പകര്‍ന്ന് പടിയിറക്കം:  ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മാണി ജോണ്‍ വിരമിച്ചു
This is the title of the web page

ഇടുക്കി: കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ മാണി  ജോണിന് യാത്രയയപ്പ് നല്‍കി. 28 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോള്‍ തകര്‍ച്ചയില്‍ നിന്നും ഉയര്‍ച്ചയിലേക്ക് ഡിപ്പോയെ എത്തിച്ചു. 2018ലെ പ്രളയത്തില്‍ മണ്ണുകൊണ്ട് മൂടിയ ഡിപ്പോ അടച്ചുപൂട്ടിലേക്ക് എത്തിയിരുന്നു. അവിടെനിന്നും വകുപ്പിലും ഉന്നത അധികാരികളിലും സമ്മര്‍ദ്ദം ചെലുത്തി ഡിപ്പോയ്ക്ക് പുതുജന്മം നല്‍കി. ജാതി വര്‍ണ രാഷ്ട്രീയത്തിന് അതീതമായി ജീവനക്കാരെ ചേര്‍ത്തുപിടിച്ച് ടീം കട്ടപ്പനയ്ക്ക് രൂപം നല്‍കി. ജീവനക്കാരുടെ അഭിപ്രായതനുസരിച്ച് നഷ്ടത്തില്‍ ഓടുന്ന റൂട്ടുകള്‍ പരിഷ്‌കരിച്ച് മികച്ച വരുമാനം ഉള്ളതാക്കി മാറ്റുന്നതിന് സാധിച്ചു. യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ടീം  കട്ടപ്പനയുമായി ചേര്‍ന്ന് നഗരസഭ അനുമതിയോടുകൂടി കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ അനൗണ്‍സ്‌മെന്റ് യാഥാര്‍ഥ്യമാക്കി. കട്ടപ്പന നഗരസഭയിലെ ഏറ്റവും നല്ല ഹരിത സ്ഥാപനത്തിനുള്ള അവാര്‍ഡും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേടിയെടുത്തു.  ബജറ്റ് ടൂറിസം പാക്കേജുകള്‍ കട്ടപ്പനയില്‍ സജീവമാക്കി. ഹൈറേഞ്ചിലെ മലയിടുക്കുകളിലൂടെ ഉള്‍ മേഖലകള്‍ കേന്ദ്രീകരിച്ച്  ജനോപകാരപ്രദമായ നിരവധി സര്‍വീസുകള്‍ ആരംഭിച്ചു. ഡിപ്പോയിലെ വര്‍ക്ക് ഷോപ്പില്‍ അടക്കം നിലനിന്നിരുന്ന പ്രതിസന്ധികള്‍ അധികാരികളിലേക്ക് എത്തിച്ചതിനൊപ്പം ഡിപ്പോയുടെ പരിസരങ്ങള്‍ സ്‌കൂള്‍ കുട്ടികളുമായി ചേര്‍ന്ന്  സൗന്ദര്യവല്‍ക്കരണം നടത്തുന്നതിനും  മുന്നിട്ടിറങ്ങി. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നതില്‍ വിവിധ കോണുകളില്‍ നിന്നും ഉണ്ടായ പ്രതിരോധങ്ങള്‍ ചെറുത്തുനിന്ന്  സര്‍വീസുകള്‍ മെച്ചപ്പെടുത്തി. മൂന്നാര്‍, മൂലമറ്റം, തൊടുപുഴ, ബത്തേരി, കുമളി, നെടുങ്കണ്ടം, കട്ടപ്പന എന്നീ ഡിപ്പോകളിലെ സേവനത്തിനുശേഷമാണ് മാണി ജോണിന്റെ പടിയിറക്കം. യാത്രയയപ്പ് യോഗത്തില്‍  ഡിടിഒ  ആര്‍ മനേഷ്  മുഖ്യപ്രഭാഷണം നടത്തി. എടിഓ വി എസ് സുരേഷ്, ഉദ്യോഗസ്ഥരായ സാനു എം എസ്, ഷിജുമോന്‍ ജോസഫ്, മാണി ജോസഫ്, വി ജി സന്തോഷ്, സജു കുമാര്‍, പി കെ അനില്‍കുമാര്‍, ജോഷി ജോര്‍ജ്, കെ നാസര്‍, ജയ് മാത്യു, ജയ വിഎസ്, അനസ് അബ്ദുള്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow