പട്ടയം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച്
പട്ടയം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച്

വാത്തികുടി വില്ലേജിലെ കർഷകർക്ക് പട്ടയം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കിഫയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. എട്ടാം തിയതിയാണ് ജില്ലയിലെ കർഷകരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത് . ഇതിനു മുന്നോടിയായുള്ള സത്യസന്ദേശയാത്ര ജില്ലയിൽ നടന്നുവരികയാണ് .ഇടുക്കി ജില്ലയിൽ, വാത്തിക്കുടി വില്ലേജിൽ തോപ്രാംകുടി, ദൈവംമേട്, കള്ളിപ്പാറ, ജോസ് പുരം, വാത്തിക്കുടി, പെരുംതൊട്ടി, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ 50 വർഷത്തിലേറെയായി സ്ഥിരതാമസമുള്ള കുടിയേറ്റ കർഷകർക്ക് വിവിധ കാരണങ്ങൾ പറഞ്ഞ് പട്ടയം നിഷേധിക്കുന്ന സാഹചര്യത്തിലാണ് കിഫയുടെ നേതൃത്വത്തിൽ സമരപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത്.
1950 കളിൽ തോപ്രാംകുടി മേഖലയിൽ കുടിയേറിയ കർഷകരുടെ ഭൂമിക്കാണ് ഇനിയും പട്ടയം നിഷേധിച്ചിരിക്കുന്നത്. ഒരേക്കറിൽ താഴെ കൈവശഭൂമിയുള്ള കർഷകർക്കാണ് പട്ടയം ലഭിക്കാത്തത്.എന്നാൽ ഈ മേഖലകളിൽ താമസിക്കുന്ന ഏക്കറുകണക്കിന് ഭൂമിയുള്ള ആളുകൾക്ക് സർക്കാർ പട്ടയം നൽകിയിരുന്നു . നിലവിൽ പട്ടയം ലഭിക്കാത്ത കർഷകരുടെ ഭൂമി ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷി എന്ന് രേഖപെടുത്തിയിട്ടുണ്ട് . ഇത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഭൂമിക്കു നിലവിലെ ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്നത്. മേഖലയിലെ കർഷകർക്ക് പട്ടയം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ സത്യസന്ദേശയാത്ര ജില്ലയിൽ നടന്നുവരികയാണ്. ഇതിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലാ കളക്ടറേറ്റിലേക്ക് കർഷകർ മാർച്ച് സംഘടിപ്പിക്കുന്നത്.
കർഷകർ ഒന്നിച്ചുനിൽക്കേണ്ട സമയമായി എന്നും,കർഷകർക്ക് പട്ടയം നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു നടത്തുന്ന സമരത്തിൽ ജില്ലയിലെ കർഷകർ എല്ലാവരും പങ്കെടുക്കണമെന്ന് കിഫ ഇടുക്കി അസംബ്ലി മണ്ഡലം പ്രസിഡണ്ട് ജെയിംസ് പരുമല പറഞ്ഞു.
What's Your Reaction?






