നവകേരള സദസ്സിന് വണ്ടിപ്പരിയാറിൽ ഒരുക്കങ്ങൾ പൂർത്തിയായി.
നവകേരള സദസ്സിന് വണ്ടിപ്പരിയാറിൽ ഒരുക്കങ്ങൾ പൂർത്തിയായി.

ഡിസംബർ മാസം പന്ത്രണ്ടാം തീയതി നടക്കുന്ന പീരുമേട് നിയോജകമണ്ഡലം നവകേരള സദസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള പഞ്ചായത്ത് തലയോഗം വണ്ടിപ്പെരിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. സി.പി.ഐ.എം. ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ജീ വിജയാനന്ദ് ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ടെത്തി അവരുടെ ആവശ്യങ്ങൾ പരിഹരിക്കുക,ഇതോടൊപ്പം എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്ന പരിപാടിയുടെ ഭാഗമായാണ് നവകേരള സദസ്സ് സംസ്ഥാനത്തുടനീളം ഇന്നുമുതൽ ആരംഭിക്കുന്നത്. കാസർഗോഡ് ആരംഭിക്കുന്ന പരിപാടി ഡിസംബർ 12നാണ് വണ്ടിപ്പെരിയാറിൽ എത്തുന്നത്. പരിപാടിയിൽ ഇരുപത്തിഅയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാനാണ് സംഘാടകസമിതിയുടെ തീരുമാനം. വിവിധ വകുപ്പുകളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും വിപുലമായ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു.
അതിലുള്ള തീരുമാനങ്ങൾ എവിടെ വരെയായി എന്ന് വിലയിരുത്തുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് തലയോഗം വിളിച്ചു കൂട്ടിയത്. പ്രധാനമായും മന്ത്രിമാരെത്തുന്ന വഴികളിൽ അലങ്കാരം ചെയ്യും ഇരുപത്തി അയ്യായിരത്തോളം ആളുകൾക്ക് ഇരിക്കാവുന്ന രീതിയിലുള്ള പന്തൽ വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നിർമ്മിക്കും. ഓരോ മന്ത്രിമാർക്കും പ്രത്യേകം കൗണ്ടറുകൾ തയ്യാറാക്കും. വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും. ഇതിന്റെ ഭാഗമായി
വണ്ടിപെരിയാർ പഞ്ചായത്ത് കോൺഫറൻസ് വച്ച് നടന്ന അവലോകന യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം നൗഷാദ് അധ്യക്ഷൻ ആയിരുന്നു. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സെൽവത്തായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, രാഷ്ട്രീയകക്ഷി പ്രതിനിധികൾ,സി.ഡി.എസ്, ഐ.സി.ഡി.എസ് പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു..
What's Your Reaction?






