കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി

കട്ടപ്പന ഇരട്ടക്കൊലപാതകം: പ്രതി നിധീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി

Feb 14, 2024 - 18:12
Jul 10, 2024 - 18:50
 0
കട്ടപ്പന ഇരട്ടക്കൊലപാതകം:   പ്രതി നിധീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി
This is the title of the web page

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാതക കേസിലെ മുഖ്യപ്രതി നിധീഷിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളി. കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ കോടതിയില്‍ ഹാജരാക്കി മുട്ടത്തെ ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതി ആദ്യം പിടിയിലായ മോഷണക്കേസിലും ജാമ്യമില്ല. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത രണ്ട് തോക്കുകളും സിം കാര്‍ഡുകളും കോടതിയില്‍ ഹാജരാക്കി.ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി വിഷ്ണുവിനെ തിങ്കളാഴ്ച കട്ടപ്പന കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുശേഷം നിധീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  വിജയന്റെ ഭാര്യ സുമ ഉള്‍പ്പെടെ മൂന്നുപേരെയും ചോദ്യം ചെയ്യും.

മൊഴികളിലുള്ള വൈരുധ്യത്തില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.കഴിഞ്ഞ ഒന്‍പതിനാണ് മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കുഴിച്ചുമൂടിയ വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കക്കാട്ടുകടയിലെ വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിച്ചുകളഞ്ഞതായാണ് പ്രധാനപ്രതിയുടെ മൊഴി. കക്കാട്ടുകടയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത എയര്‍ പിസ്റ്റലുകള്‍, 25 സിം കാര്‍ഡുകള്‍, 20ലേറെ എടിഎം കാര്‍ഡുകള്‍ എന്നിവയും പൊലീസ് കോടതിയില്‍ ഹാജരാക്കി. 7 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുട്ടം സബ് ജയിലിലേക്കാണ് നിതീഷിനെ മാറ്റിയത്.

മൊഴികളിലുള്ള വൈരുധ്യത്തില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.കഴിഞ്ഞ ഒന്‍പതിനാണ് മുഖ്യപ്രതി നിതീഷിനെ കസ്റ്റഡിയില്‍ വാങ്ങി കുറ്റകൃത്യങ്ങള്‍ നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കുഴിച്ചുമൂടിയ വിജയന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കക്കാട്ടുകടയിലെ വാടക വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കത്തിച്ചുകളഞ്ഞതായാണ് പ്രധാനപ്രതിയുടെ മൊഴി. കക്കാട്ടുകടയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത എയര്‍ പിസ്റ്റലുകള്‍, 25 സിം കാര്‍ഡുകള്‍, 20ലേറെ എടിഎം കാര്‍ഡുകള്‍ എന്നിവയും പൊലീസ് കോടതിയില്‍ ഹാജരാക്കി. 7 ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം മുട്ടം സബ് ജയിലിലേക്കാണ് നിതീഷിനെ മാറ്റിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow