ചക്കുപള്ളം സ്വദേശികളായ വൃദ്ധ ദമ്പതികളെ കള്ളക്കേസിൽ കുടുക്കിയതായി പരാതി
ചക്കുപള്ളം സ്വദേശികളായ വൃദ്ധ ദമ്പതികളെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

ഇടുക്കി: എസ് സി വിഭാഗത്തിൽപ്പെട്ട വൃദ്ധ ദമ്പതികളെ, വഴി തർക്കത്തിന്റെ പേരിൽ അയൽവാസി വ്യാജപരാതി നൽകി ബുദ്ധിമുട്ടിക്കുന്നതായി പരാതി. ചക്കുപള്ളം ഏഴാംമൈൽ വാളാന്തൂർ ചിന്നസ്വാമിക്കും ഭാര്യ തങ്കത്തിനുമെതിരെയാണ് പൊലീസിലും കോടതിയിലും നിരന്തരം പരാതി നൽകുന്നത്. പട്ടികജാതി വകുപ്പിൽ നിന്ന് അനുവദിച്ച എട്ട് സെന്റ് സ്ഥലത്ത് വീട് നിർമിച്ചാണ് ഇരുവരും കഴിയുന്നത്. പുരയിടത്തിന്റെ അതിർത്തിയിലെ നടപ്പുവഴിയിലൂടെയാണ് അയൽവാസി സഞ്ചരിക്കുന്നത്. എന്നാൽ, വാഹനം കൊണ്ടുപോകാൻ കഴിയുംവിധം വഴി വീതികൂട്ടി നിർമിക്കണമെന്ന് അയൽവാസി നിരന്തരം ആവശ്യപ്പെട്ടു.
എന്നാൽ ആവശ്യം നിരാകരിച്ചതോടെ പൊലീസിൽ വ്യാജ പരാതി നൽകിയതായി ദമ്പതികൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഇവർക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ വഴിനടക്കാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി അയൽവാസി കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ട് പെൺമക്കളെയും വിവാഹം ചെയ്തയച്ചു. ചിന്നസ്വാമി അസുഖ ബാധിതനാണ്. തങ്കം കൂലിപ്പണി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവർ കഴിയുന്നത്. അയൽവാസി തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതായും നായ്ക്കളെ അഴിച്ചുവിട്ട് ഭീതിപ്പെടുത്തുന്നതായും ദമ്പതികൾ ആരോപിച്ചു.
What's Your Reaction?






