വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസ്: പ്രതി രതീഷിന് 21 വര്‍ഷം തടവ്‌

വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസ്: പ്രതി രതീഷിന് 21 വര്‍ഷം തടവ്‌

Feb 7, 2025 - 00:43
Feb 7, 2025 - 16:48
 0
വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസ്: പ്രതി രതീഷിന് 21 വര്‍ഷം തടവ്‌
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ വിജയമ്മ കൊലക്കേസ് പ്രതി രതീഷിന് 21വര്‍ഷം കഠിന തടവും 1ലക്ഷം രൂപ പിഴയും. ജില്ലാ കോടതി ജഡ്ജി ആഷ് കെ ബാലാണ് ശിക്ഷ വിധിച്ചത്. കൃത്യമായി അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ നല്‍കാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും നന്ദി പറഞ്ഞ് വിജയമ്മയുടെ ഭര്‍ത്താവ് വിക്രമന്‍ നായര്‍.302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും കൂടാതെ ഒരുലക്ഷം രൂപ പിഴയും. ഇതോടൊപ്പം 334,326,376 എന്നീ വകുപ്പുകള്‍ പ്രകാരം 7 വര്‍ഷം തടവും 1ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. മൊത്തത്തില്‍ 21 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന രീതിയിലാണ് ശിക്ഷ  വിധിച്ചിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍ പി എസ് രാജേഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. 2020 ഫെബ്രുവരി 23നാണ് വിജയമ്മ കൊല്ലപ്പെട്ടത്. തേയിലത്തോടത്തില്‍ പശുവിനെ അഴിക്കാന്‍ പോയ വിജയമ്മയെ രതീഷ് വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് അടിച്ച് ബോധരഹിതയാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായെന്ന മനസിലാക്കിയ രതീഷ് അതെ വാക്കത്തി ഉപയോഗിച്ച് വിജയമ്മയുടെ ശരീരത്തില്‍ 100ലേറെ മുറിവുകള്‍ ഉണ്ടാക്കി രക്ഷപ്പെടുകയായിരുന്നു. പൊലീസിന് സംശയം തോന്നാതിരിക്കാന്‍ രതീഷ് തന്നെയാണ് തേയിലത്തോട്ടത്തില്‍ മൃതദേഹം കിടക്കുന്നതായി സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. അന്നത്തെ വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ ടിഡി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വ്യാപകമായി അന്വേഷണം നടത്തി. ഡോഗ്സ്വകാഡ് ചെന്നെത്തിയത് രതീഷിന്റെ വീടിന് മുമ്പിലാണ്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.എസ്‌ഐമാരായ ജമാലുദ്ദീന്‍, സുനില്‍കുമാര്‍ പി, എസ്‌സിപിഓമാരായ മുഹമ്മദ് ഷാ, ഷിജു, അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്..

What's Your Reaction?

like

dislike

love

funny

angry

sad

wow