കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം: 4കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ 

  കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം: 4കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ 

Feb 17, 2025 - 23:43
Feb 17, 2025 - 23:50
 0
  കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം: 4കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ 
This is the title of the web page

ഇടുക്കി: കട്ടപ്പന ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 4 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഫയര്‍ സ്റ്റേഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ തുക നീക്കിവച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്ക് സമര്‍പ്പിച്ചു. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റ്റേഷന് സ്വന്തമായി കെട്ടിടമെന്നത് ചിരകാല അഭിലാഷമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയില്‍ അമ്പലക്കവലയിലുള്ള 20 സെന്റ് സ്ഥലത്താണ് സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായത്. പിന്നിട്  2021ലാണ് സ്ഥലം വിട്ട് കൊടുത്തുകൊണ്ടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 1984ലാണ് കട്ടപ്പനയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപം താല്‍കാലിക സംവിധാനത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് 2003 ല്‍ ഐടിഐ ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമിപവും തുടര്‍ന്ന് കോടതി സമുച്ചയത്തിന് എതിര്‍വശത്തേയ്ക്കും പ്രവര്‍ത്തനം മാറ്റി. സ്വന്തമായി സ്ഥലമില്ലാതിരുന്നതിനാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്കെടുത്ത് താല്‍കാലിക നിര്‍മിതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രകൃതി ക്ഷോഭങ്ങള്‍ അടക്കം കൂടുതല്‍ കാര്യക്ഷമമായി നേരിടുന്നതിന് പുതിയ കെട്ടിടം പ്രയോജനകരമാകും. നേരത്തെ കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിന് പുതിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിളും അത്യാധുനിക ഫയര്‍ എഞ്ചിനും മന്ത്രി റോഷി അഗസ്റ്റിന്‍ ലഭ്യമാക്കിയിരുന്നു. അഗ്നിബാധാ അപകടങ്ങളില്‍ ജലവും ഫോമും സ്പ്രേ ചെയ്യാവുന്ന പമ്പ്, വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിന്‍സോ തുടങ്ങിയ ഉപകരണങ്ങള്‍ 50 ലക്ഷം രൂപ വില വരുന്ന വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow