മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കുളങ്ങള്‍ നിര്‍മിച്ച് വനംവകുപ്പ് 

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കുളങ്ങള്‍ നിര്‍മിച്ച് വനംവകുപ്പ് 

Apr 7, 2025 - 12:53
 0
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കുളങ്ങള്‍ നിര്‍മിച്ച് വനംവകുപ്പ് 
This is the title of the web page


ഇടുക്കി: മാങ്കുളത്തെ ജനവാസമേഖകളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതികളുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താന്‍ വിവിധയിടങ്ങളില്‍ കുളങ്ങള്‍ നിര്‍മിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി 10 പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിലൊന്നാണ് മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍. ഈ പദ്ധതി പ്രകാരണാണ് മാങ്കുളം ഡിവിഷനിലെ ആനക്കുളം, മാങ്കുളം റെയിഞ്ചുകളിലായി കുളങ്ങള്‍ നിര്‍മിച്ചത്.  കുടിവെള്ളം തേടി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് കുറക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരും വാച്ചര്‍മാരും പാലാ സെന്റ് തോമസ് കോളേജ്, മൂന്നാര്‍ ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വോളന്റിയര്‍മാരും ചേര്‍ന്നാണ് കുളങ്ങള്‍ നിര്‍മിച്ചത്. പുതിയതായി 4 കുളങ്ങള്‍ നിര്‍മിച്ചതിനൊപ്പം നിലവില്‍ ഉണ്ടായിരുന്ന മൂന്ന് കുളങ്ങളിലെ മണ്ണും ചെളിയും നീക്കി ജലലഭ്യത ഉറപ്പാക്കുകയും ചെയ്തു. വിരിഞ്ഞപാറ മേഖലയില്‍ താല്‍ക്കാലികമായി പടുതാക്കുളം നിര്‍മിച്ച് വാഹനത്തില്‍ വെള്ളമെത്തിച്ച് നിറച്ചാണ് ജലലഭ്യത സാധ്യമാക്കിയത്. ഈ കുളങ്ങളിലൊക്കെയും കാട്ടാനയടക്കമുള്ള മൃഗങ്ങളെത്തി ദാഹമകറ്റി മടങ്ങുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow