കട്ടപ്പനയില്‍ മകന്റെ ക്രൂരമര്‍ദനത്തിനിരയായ വൃദ്ധയ്ക്ക് വീണ്ടും നീതി നിഷേധം 

കട്ടപ്പനയില്‍ മകന്റെ ക്രൂരമര്‍ദനത്തിനിരയായ വൃദ്ധയ്ക്ക് വീണ്ടും നീതി നിഷേധം 

May 7, 2025 - 17:46
 0
കട്ടപ്പനയില്‍ മകന്റെ ക്രൂരമര്‍ദനത്തിനിരയായ വൃദ്ധയ്ക്ക് വീണ്ടും നീതി നിഷേധം 
This is the title of the web page

ഇടുക്കി: കട്ടപ്പന പാറക്കടവില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പരിക്കേറ്റ വൃദ്ധയെ  ചികിത്സയ്ക്കുശേഷം വീട്ടിലെത്തിച്ചു. എന്നാല്‍ മര്‍ദ്ദനത്തില്‍ പിടിയിലായ മകന്‍ പ്രസാദിന്റെ  ഭാര്യ  വൃദ്ധയുടെ മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതി. ഇതോടെ പരിക്കേറ്റ് ചികിത്സയിലുള്ള വൃദ്ധ പ്രതിസന്ധിലായി. വിഷയത്തില്‍ പൊലീസിന്റെ  നിഷേധാത്മക നിലപാടിനെതിരെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും രംഗത്തുവന്നു. ഏപ്രില്‍ 23നാണ് 75 കാരിയായ കൊല്ലപ്പള്ളി കമലമ്മയെ മകന്‍  പ്രസാദ് കോടാലി ഉപയോഗിച്ച് മര്‍ദ്ദിച്ചത്. മകനും ഭാര്യയും കമലമ്മയും തമ്മില്‍ മുമ്പ് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള കേസുകള്‍ കോടതിയിലും ആണ്. തുടര്‍ന്ന്  ഏപ്രില്‍ 23ന്  രവിലെ വാക്കുതര്‍ക്കം ഉണ്ടാകുകയും  പ്രസാദ് കമലമ്മയെ കോടാലി ഉപയോഗിച്ച്  പരിക്കേല്‍പ്പിക്കുകയും ആയിരുന്നു. തുടര്‍ന്ന് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ പ്രസാദ് ജയിലാണ്. വിഷയത്തില്‍ പൊലീസ് അധികാരികളെ വിവരം അറിയിച്ചെങ്കിലും പ്രസാദിന്റെ ഭാര്യക്ക് അനുകൂലമാകുന്ന രീതിയിലാണ് പൊലീസിന്റെ ഇടപെടല്‍ എന്നാണ് ആരോപണം. അതോടൊപ്പം കമലമ്മയുടെ മൊഴിയില്‍ മരുമകള്‍ സ്ഥിരമായി ഉപദ്രവിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.  മകന്റെയും മരുമകളുടെയും ഭാഗത്തുനിന്നും വയോധിക നേരിടുന്ന ശാരീരിക പീഡനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കലക്ടര്‍ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് നാട്ടുകാരും കൗണ്‍സിലറും പരാതി നല്‍കി. ഇതില്‍പ്രകാരം വില്ലേജ് ഓഫീസ് അധികൃതര്‍ വീട്ടില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍ ഇത്തരത്തില്‍ സന്ദര്‍ശനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും വയോധികക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ്  പരാതി. കാലിനും കൈയ്ക്കും പരിക്കേറ്റ വയോധിക  മുമ്പോട്ട് എങ്ങനെ ജീവിക്കും എന്നതിലും  നാട്ടുകാര്‍ക്ക് ആശങ്കയാണ്. അര്‍ഹതപ്പെട്ട നീതി കമലമ്മയ്ക്ക് ലഭ്യമാക്കണം എന്നുള്ള ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow