കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ രൂക്ഷം: യാത്രാദുരിതം
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ രൂക്ഷം: യാത്രാദുരിതം

ഇടുക്കി: മഴ കനത്തതോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മരം വീഴ്ചയും മണ്ണിടിച്ചില്‍ ഭീഷണിയും രൂക്ഷമായി. നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതോടെയാണ് നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണി രൂപം കൊണ്ടത്. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി സമാനമായിരുന്നു. സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി മണ്ണ് നീക്കിയ ഇടങ്ങളില്‍ മഴക്കുമുമ്പെ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും ഓടയുടെ നിര്‍മാണത്തിന് പലയിടത്തും അശാസ്ത്രീയമായി മണ്ണ് നീക്കിയതും പ്രതിസന്ധിക്ക് കാരണമായി. നേര്യമംഗലം വനമേഖലയില്‍ മണ്ണ് നീക്കിയ നിരവധിയിടങ്ങളില്‍ റോഡിലേക്ക് പതിക്കാവുന്ന വിധം വലിയ മരങ്ങള്‍ നില്‍ക്കുന്നുണ്ട്. മണ്ണ് നീക്കിയ പലയിടങ്ങളിലും വലിയ തിട്ടകള്‍ രൂപം കൊണ്ടു. അവയുടെ മുകളിലുള്ള വീടുകള്‍ പലതും അപകടാവസ്ഥയിലാണ്. ഇടിച്ചില്‍ ഭീഷണി മൂലം ചിലര്‍ മറ്റിടങ്ങളിലേക്ക് താമസം മാറി. മണ്ണിട്ട് നികത്തിയ ഓടകളും കലുങ്കുകളും അടഞ്ഞതോടെ മഴ വെള്ളം കൃഷിയിടങ്ങളിലൂടെ നിരന്നൊഴുകുന്നുവെന്ന പരാതിയുമുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതിനാല്‍ ം കല്ലാറിനും രണ്ടാംമൈലിനും ഇടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?






