പെരുഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷനിലെ ഇല്ലിക്കൂട്ടങ്ങള്‍ അധികൃതരുടെ അനാസ്ഥയാല്‍ നശിച്ചു

  പെരുഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷനിലെ ഇല്ലിക്കൂട്ടങ്ങള്‍ അധികൃതരുടെ അനാസ്ഥയാല്‍ നശിച്ചു

Jun 8, 2025 - 16:00
 0
  പെരുഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷനിലെ ഇല്ലിക്കൂട്ടങ്ങള്‍ അധികൃതരുടെ അനാസ്ഥയാല്‍ നശിച്ചു
This is the title of the web page

ഇടുക്കി: വനം വകുപ്പിന്റെ അനാസ്ഥയാല്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം. പെരുഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷനില്‍ നിന്ന് വെള്ളൂര്‍ പേപ്പര്‍ മില്ലിലേക്ക് എത്തിക്കേണ്ടിയിരുന്ന ഇല്ലിക്കൂട്ടങ്ങള്‍ അധികൃതരുടെ അനാസ്ഥയാല്‍ നശിച്ചു. ഇതോടെ വന സമ്പത്തുകള്‍ യഥാസമയം വിനിയോഗിക്കാതെ കോടികള്‍ നശിപ്പിക്കുകയാണെന്ന പരാതിയും ശക്തമാണ്. വാത്തിക്കുടി കൊന്നത്തടി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പെരുഞ്ചാംകുട്ടിയില്‍ 750 ഹെക്ടര്‍ റവന്യു ഭൂമിയാണുള്ളത്. ഭൂമി റവന്യു വകുപ്പിന്റെയാണെങ്കിലും മേല്‍നോട്ട ചുമതല വനം വകുപ്പിനാണ്. ഇവിടെ ഇല്ലി, തേക്ക് പ്ലാന്റേഷനുമാണ്. സംസ്ഥാനത്തെ പേപ്പര്‍ മില്ലുകളിലേയ്ക്കുള്ള ആവശ്യത്തിനായിട്ടാണ് ഇല്ലി നട്ട് പരിപാലിച്ചത്. ഇത് മൂപ്പെത്തുന്ന മുറയ്ക്ക് മുറിച്ചെടുത്ത് പേപ്പര്‍ മില്ലുകളിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. 20 വര്‍ഷം മുമ്പ് വരെ ഇത് കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒരു ചുവട് ഇല്ലി പോലും പേപ്പര്‍ മില്ലിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ചെയ്യാത്തതിനാല്‍ ഭൂരിഭാഗം ഇല്ലിയും പൂത്തശേഷം കരിഞ്ഞുണങ്ങിപ്പോയി. ആദിവാസികള്‍ കുറച്ചിടങ്ങളില്‍ നിന്ന് മുളയരി ശേഖരിക്കന്നതൊഴിച്ചാല്‍ ഒരു രൂപ പോലും ഗുണകരമാക്കി മാറ്റാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. യഥാസമയം ഇല്ലി മുറിച്ചെടുക്കാതെ വന്നതോടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow