സീതയെ മരിച്ചനിലയില്‍ കണ്ടെത്തിയ മീന്‍മുട്ടി വനമേഖലയില്‍ പരിശോധന നടത്തുന്നു: പൊലീസും വനംവകുപ്പും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത്

സീതയെ മരിച്ചനിലയില്‍ കണ്ടെത്തിയ മീന്‍മുട്ടി വനമേഖലയില്‍ പരിശോധന നടത്തുന്നു: പൊലീസും വനംവകുപ്പും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത്

Jun 15, 2025 - 12:19
 0
സീതയെ മരിച്ചനിലയില്‍ കണ്ടെത്തിയ മീന്‍മുട്ടി വനമേഖലയില്‍ പരിശോധന നടത്തുന്നു: പൊലീസും വനംവകുപ്പും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത്
This is the title of the web page

ഇടുക്കി: ആദിവാസി വീട്ടമ്മ സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയ പീരുമേട് മീന്‍മുട്ടിക്ക് സമീപമുള്ള വനമേഖലയില്‍ പൊലീസും വനംവകുപ്പും ഫോറന്‍സിക്കും പരിശോധന നടത്തും. ഇതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്ന ഫൊറന്‍സിക് സര്‍ജന്‍ ഡോ. ആദര്‍ശ് രാധാകൃഷ്ണന്റെ കണ്ടെത്തലുകളാണ് നിര്‍ണായകമായത്. സീതയുടേത് കൊലപാതകമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. സീതയെ ആശുപത്രിയില്‍ എത്തിച്ച വനപാലകര്‍ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതില്‍നിന്നാണ് മരണത്തിലെ ദുരൂഹതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉടലെടുത്തത്.
മലമ്പണ്ടാര വിഭാഗത്തില്‍പെട്ടവരാണ് ബിനുവും കുടുംബവും. വെള്ളിയാഴ്ച വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുകൊന്നുവെന്നാണ് ബിനു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സീതയുടെ മുഖത്തും കഴുത്തിലും മല്‍പ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തല കട്ടിയുള്ള ഭാഗത്ത് ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. തലയുടെ ഇടതുവശത്തും ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. താഴേയ്ക്ക് വീണതിന്റെ പരുക്കുകളും ശരീരത്തുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുവശത്തെ 7 വരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി. വലതുവശത്തെ 6 വരിയെല്ലുകള്‍ക്കും പൊട്ടലുണ്ട്. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.
തോട്ടാപ്പുരയില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ മീന്‍മുട്ടി വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടുവെന്നാണ് ബിനു പൊലീസിന് നല്‍കിയ മൊഴി. ഗുരുതരമായി പരിക്കേറ്റ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow