സീതയെ കൊന്നത് കാട്ടാന: ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മകന്‍ ഷാജിമോന്‍

സീതയെ കൊന്നത് കാട്ടാന: ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മകന്‍ ഷാജിമോന്‍

Jun 17, 2025 - 13:08
Jun 17, 2025 - 13:26
 0
സീതയെ കൊന്നത് കാട്ടാന: ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മകന്‍ ഷാജിമോന്‍
This is the title of the web page

ഇടുക്കി: പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയെ കൊലപ്പെടുത്തിയത് കാട്ടാനയാണെന്ന് മകന്‍ ഷാജിമോന്‍. തലനാരിഴയ്ക്കാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ടത്. വ്യാജ റിപ്പോര്‍ട്ട് പുറത്തുവിട്ട ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും മകന്‍ ആവശ്യപ്പെട്ടു. 15 വര്‍ഷമായി ബിനുവും സീതയും 9 മക്കളും ഒരുമിച്ച് ജീവിക്കുകയായിരുന്നു. സീതയുടെ ആദ്യഭര്‍ത്താവിലുള്ളതാണ് 7 മക്കള്‍. ബിനുവുമായുള്ള ബന്ധത്തില്‍ രണ്ടുപേരും. മൂന്നുമാസം മാത്രമാണ് ബിനുവിന് വനംവകുപ്പില്‍ താല്‍കാലിക ജോലി ലഭിച്ചത്. ഉപജീവനത്തിനുവേണ്ടിയാണ് കാട്ടില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. ഇത്തവണ ഒരാഴ്ച കാടിനുള്ളില്‍ തങ്ങി വിഭവങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമായ സാധനസാമഗ്രികള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുമായാണ് ബിനുവും സീതയും 2 മക്കളും വളര്‍ത്തുനായയേയും കൂട്ടി കാട്ടിലേക്ക് പോയത്. മക്കള്‍ മാങ്ങ പറിക്കുന്നതിനായി നിന്നു. സീത മുമ്പിലും ബിനു പിന്നിലുമായി 100 മീറ്റര്‍ വ്യത്യാസത്തില്‍ നടന്നുനീങ്ങി. ഈസമയം കാടിനുള്ളില്‍ പതുങ്ങിനിന്ന കാട്ടാന സീതയെ ആക്രമിച്ചു. തുമ്പിക്കൈ കൊണ്ട് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി മകന്‍ ഷാജിമോന്‍ പറയുന്നു. ഓടിവന്ന ബിനുവിനെയും ആന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചു. ബിനുവിന്റെ ദേഹത്ത് സാധനസാമഗ്രികള്‍ തൂക്കിയിട്ടിരുന്നതിനാല്‍ വലിയ മുറിവുകള്‍ ഉണ്ടായില്ല. ശബ്ദംകേട്ട് താന്‍ ഓടിവന്നപ്പോള്‍ ആനയുടെ അടിയിലായി അമ്മ സീത കിടക്കുന്നതാണ് കണ്ടതെന്ന് ഷാജിമോന്‍ പറയുന്നു. അച്ഛന്‍ അവിടെനിന്ന് 20 അടി അകലെയായിരുന്നു. അമ്മയെ രക്ഷിക്കണമെന്നും തന്നെ നോക്കേണ്ടെന്നും അച്ഛന്‍ പറഞ്ഞതായി ഷാജിമോന്‍ പറയുന്നു. ആനയുടെ പുറകിലൂടെവന്ന താനാണ് അമ്മയെ കോരിയെടുത്തത്. ഇതിനുശേഷം ശബ്ദമുണ്ടാക്കിയതോടെ ആന അവിടെനിന്ന് അല്‍പ്പം മാറി.  ഈസമയം അമ്മയ്ക്ക് ജീവനുണ്ടായിരുന്നു. വെള്ളം ആവശ്യപ്പെടുകയും മീന്‍മുട്ടി അരുവിയില്‍ എത്തി അച്ഛന്‍ വെള്ളം കൊണ്ടുവരികയും കൊടുക്കുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ മറ്റുള്ളവരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് സാധനങ്ങള്‍ അവിടെ വച്ചിട്ട് ഞങ്ങള്‍ അമ്മയെ തോളിലേറ്റി കൊണ്ടുവരികയും പാതിവഴിയില്‍ എത്തിയപ്പോള്‍ ബന്ധുക്കളും വനപാലകരും വാഹനവുമായി എത്തിയെന്നും ഷാജിമോന്‍ പറയുന്നു. ഈസമയം പോലും അമ്മയ്ക്ക് നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിയശേഷമാണ് മരണവാര്‍ത്ത അറിയുന്നത്. കൊലപാതകമാണ്, പക്ഷേ കൊന്നത് അച്ഛനല്ല, മറിച്ച് കാട്ടാനയാണെന്നും തെളിവെടുപ്പിനുവന്ന പൊലീസുകാര്‍ക്ക് ആന ആക്രമണം ഉണ്ടായ സ്ഥലവും സാധനങ്ങള്‍ നശിപ്പിച്ചിട്ടിരിക്കുന്നതും കാട്ടിക്കൊടുത്തതാണെന്നും ഷാജിമോന്‍ പറയുന്നു. എന്നാല്‍ വ്യാജ വാര്‍ത്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണം. ഇതോടൊപ്പം കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഷാജിമോന്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow