ലയങ്ങളുടെ നവീകരണത്തിന് പ്ലാന്റേഷന്‍ ഹൗസിങ് സ്‌കീം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

ലയങ്ങളുടെ നവീകരണത്തിന് പ്ലാന്റേഷന്‍ ഹൗസിങ് സ്‌കീം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Jun 23, 2025 - 11:13
Jun 23, 2025 - 11:15
 0
ലയങ്ങളുടെ നവീകരണത്തിന് പ്ലാന്റേഷന്‍ ഹൗസിങ് സ്‌കീം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: തോട്ടങ്ങളിലെ ലയങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായുള്ള 'പ്ലാന്റേഷന്‍ ഹൗസിങ് സ്‌കീം'  കട്ടപ്പനയില്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എംഎം മണി എംഎല്‍എ അധ്യക്ഷനായി. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജില്ലയിലെ തോട്ടം ഉടമകള്‍, കര്‍ഷകര്‍ എന്നിവരുമായി മന്ത്രി പി രാജീവ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. തോട്ടം മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. പകല്‍ 11 മുതല്‍ ഒന്നുവരെ ഏലം കര്‍ഷകര്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 350 പേര്‍ പങ്കെടുക്കും. രണ്ടുമുതല്‍ 3.30 വരെ നടക്കുന്ന ചര്‍ച്ചയില്‍ 150ലേറെ തേയില, കാപ്പി, റബ്ബര്‍ കര്‍ഷകര്‍ പങ്കെടുക്കും. അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് കേരള, വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍, വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഷന്‍ ഫെഡറേഷന്‍, ബോഡിനായ്ക്കന്നൂര്‍ കാര്‍ഡമം പ്ലാന്റേഴ്സ് അസോസിയേഷന്‍, കമ്പം കേരള കാര്‍ഡമം ഗ്രോവേഴ്‌സ് യൂണിയന്‍ എന്നീ സംഘടന ഭാരവാഹികളും പങ്കെടുക്കും.

ഇതുവരെ ചെലവഴിച്ചത് 80.81 ലക്ഷം

തോട്ടം മേഖലയെ വ്യവസായ വാണിജ്യ വകുപ്പില്‍ ലയിപ്പിച്ച് രൂപീകരിച്ച പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് കഴിഞ്ഞ മാര്‍ച്ചില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിയിലൂടെ 80,81,106 രൂപ ചെലവഴിച്ച് 337 ലയങ്ങള്‍ നവീകരിക്കുകയും 12 പുതിയ ലയങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്ന ജില്ലയാണ് ഇടുക്കി. പുതുതായി നിര്‍മിക്കുന്ന ഓരോ യൂണിറ്റിനും ചെലവിന്റെ 30ശതമാനമായി പരമാവധി രണ്ടുലക്ഷവും നവീകരണച്ചെലവിന്റെ 30 ശതമാനമായി പരമാവധി 50,000 രൂപയും സബ്സിഡി ലഭിക്കും. മേല്‍ക്കൂര മാറ്റല്‍, തറ പൊളിച്ച് നിര്‍മാണം, വൈദ്യൂതീകരണം, പ്ലാസ്റ്ററിങ്, പുതിയമുറി നിര്‍മിക്കല്‍, ശുചിമുറി നിര്‍മാണം, ജലവിതരണം എന്നിവ നവീകരണത്തില്‍ ഉള്‍പ്പെടുന്നു. തോട്ടവിളകളുടെ ഉല്‍പ്പാദനക്ഷമത, മൂല്യവര്‍ധന വിപണന സാധ്യത എന്നിവയിലൂടെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 2021ലാണ് വ്യവസായ വകുപ്പിനുകീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് സ്ഥാപിതമായത്. തോട്ടം മേഖലയിലെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിലവിലുള്ള സംരംഭങ്ങള്‍ക്ക് വിറ്റുവരവ് വര്‍ധിപ്പിക്കുന്നതിനായുള്ള വിപുലീകരണം, ആധുനികവല്‍ക്കരണം എന്നിവയ്ക്കായി 2.51 കോടി വരെ സബ്സിഡിയായി നല്‍കുന്ന 'മിഷന്‍ 1000' പദ്ധതിയും നിലവിലുണ്ട്.
ഉദ്ഘാടന സമ്മേളനത്തിനുശേഷം ജില്ലയിലെ തോട്ടം ഉടമകള്‍, കര്‍ഷകര്‍ എന്നിവരുമായി മന്ത്രി പി രാജീവ് കൂടിക്കാഴ്ച നടത്തും. തോട്ടം മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ഏലം കര്‍ഷകര്‍, വിവിധ സംഘടന പ്രതിനിധികള്‍ തേയില, കാപ്പി, റബ്ബര്‍ കര്‍ഷകര്‍, അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് കേരള, വണ്ടന്‍മേട് കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍, വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഷന്‍ ഫെഡറേഷന്‍, ബോഡിനായ്ക്കന്നൂര്‍ കാര്‍ഡമം പ്ലാന്റേഴ്സ് അസോസിയേഷന്‍, കമ്പം കേരള കാര്‍ഡമം ഗ്രോവേഴ്‌സ് യൂണിയന്‍ എന്നീ സംഘടന ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow