കല്ലാര്‍കുട്ടി ടൗണിൽ കോണ്‍വെക്‌സ് മിറര്‍ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍
കല്ലാര്‍കുട്ടി ടൗണിൽ കോണ്‍വെക്‌സ് മിറര്‍ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍കുട്ടി ടൗണില്‍ സ്ഥാപിച്ചിരുന്ന കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ പുനഃസ്ഥാപിക്കാന്‍ നടപടി വേണമെന്നാവശ്യം. ഏതാനും നാളുകള്‍ക്കുമുമ്പ് ലോറി വ്യാപാരസ്ഥാപനങ്ങളിലേക്ക് പാഞ്ഞുകയറി ഉണ്ടായ വാഹനാപകടത്തിലാണ് പാതയോരത്ത് സ്ഥാപിച്ചിരുന്ന മറര്‍ തകര്‍ന്നത്. തിരക്കേറിയ ജങ്ഷനൊപ്പം കൊടുംവളവോടുകൂടിയ ഭാഗംകൂടിയാണ് കല്ലാര്‍കുട്ടി ടൗണ്‍. വെള്ളത്തൂവല്‍ ഭാഗത്തുനിന്നും അടിമാലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് തിരിച്ചറിയാനായിട്ടാണ് മിറര്‍ സ്ഥാപിച്ചിരുന്നത്. മിറര്‍ ഇല്ലാതായതോടെ പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും കല്ലാര്‍കുട്ടി ടൗണില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഇടുങ്ങിയ ടൗണ്‍ എന്ന നിലയില്‍ വാഹനങ്ങള്‍ എതിര്‍ദിശകളില്‍ നിന്ന് വരുന്നത് കാണാന്‍ കഴിയാതെ പോകുകയും ഗതാഗതകുരുക്കിന് ഇടവരുത്തുകയും ചെയ്യാറുണ്ട്. കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച് അപകട സാധ്യത ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
What's Your Reaction?






