നഴ്‌സിങ് കോഴ്‌സില്‍ സീറ്റ് വാഗ്ദാനംചെയ്ത് കട്ടപ്പന സ്വദേശിയുടെ 2.4 ലക്ഷം തട്ടി: പാലക്കാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
നഴ്‌സിങ് കോഴ്‌സില്‍ സീറ്റ് വാഗ്ദാനംചെയ്ത് കട്ടപ്പന സ്വദേശിയുടെ 2.4 ലക്ഷം തട്ടി: പാലക്കാട് സ്വദേശിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി:നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ.
പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്,
കണക്കൻതുരുത്തി,
പഴയചിറ വീട്, ചാക്കോ യുടെ മകൻ ബിനു. പി. ചാക്കോ (49) എന്നയാളെയാണ് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്യത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
പാലാ, തിരുവല്ല എന്നീ സ്‌ഥലങ്ങളിലുള്ള നേഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു കട്ടപ്പന സ്വദേശി യുവതിയിൽ നിന്നാണ് 2.40 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് നേഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ കബളിപ്പിച്ചെടുത്തു. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരിക ആവിശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡി വൈ എസ് പി വി. എ. നിഷാദ് മോന് പരാതി നൽകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എം. സാബു മാത്യു ഐ പി എസ് ന്റെ നിർദേശപ്രകാരം കട്ടപ്പന സി ഐ.റ്റി. സി.മുരുകൻ,എസ്. ഐ ബിജു ബേബി, എസ് സി പി ഒ. ജോബിൻ ജോസ്, റാൾഫ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലരി വെട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്.
ഇയാളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
What's Your Reaction?

