അയ്യപ്പന്‍മാര്‍ കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക്

അയ്യപ്പന്‍മാര്‍ കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക്

Oct 22, 2023 - 03:19
Jul 6, 2024 - 07:20
 0
അയ്യപ്പന്‍മാര്‍ കാനനപാതയിലൂടെ  സന്നിധാനത്തേയ്ക്ക്
This is the title of the web page

ഇടുക്കി:ഭക്തിസാന്ദ്രമായ മണ്ഡലകാലം ആരംഭിച്ചതോടെ വണ്ടിപ്പെരിയാര്‍ സത്രം വഴിയുള്ള കാനനപാതയിലൂടെ തീര്‍ഥാടനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി അയ്യപ്പന്‍മാര്‍ കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു. എല്ലാവര്‍ഷവും പതിനായിരക്കണക്കിന് ഭക്തരാണ് സത്രത്തെത്തി കാനനപാതയിലൂടെ ശബരിമലയിലേക്ക് പോകുന്നത്. തലേദിവസം സത്രത്തെ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വിരിവച്ച് വിശ്രമിച്ചശേഷം അടുത്തദിവസം രാവിലെ ക്ഷേത്രം പൂജകള്‍ക്ക് ശേഷം കാട്ടുപൂക്കള്‍ ശേഖരിച്ച് കാനനപാതയിലൂടെ ശരണമന്ത്രങ്ങള്‍ ഉരുവിട്ടാണ് സന്നിധാനത്ത് എത്തുക. ഓരോവര്‍ഷവും കാനനപാതയിലൂടെയുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചുവരുന്നു. പുല്ലുമേട് ദുരന്തത്തിന് ശേഷം താല്‍കാലികമായി ഇതുവഴിയുള്ള യാത്ര നിരോധിച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. സത്രത്തുനിന്ന് 12 കിലോമീറ്റര്‍ ദൂരമാണ് സന്നിധാനത്തേയ്ക്കുള്ളത്. ഈവര്‍ഷവും വന്‍ സുരക്ഷ ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഴുത ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജ്യോതിസ് ജെ ഓഴയ്ക്കല്‍ അറിയിച്ചു.

രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മുക്കുഴി വഴിയും രാവിലെ ഏഴുമുതല്‍ 3.30 വരെ ശബരിമലയിലേക്കുമാണ് പ്രവേശനം. ശബരിമല സന്നിധാനത്തുനിന്ന് രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് മടക്കയാത്ര സമയക്രമം. കാനനപാതയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള വനപാലകര്‍ സത്രം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് ശേഷമാണ് പുറപ്പെട്ടത്. ഈമണ്ഡല കാലത്ത് 60,000ലേറെ അയ്യപ്പന്‍മാര്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow