സഡാക്കോയെ അരങ്ങിലെത്തിച്ച് എംകെഎൻഎം
സഡാക്കോയെ അരങ്ങിലെത്തിച്ച് എംകെഎൻഎം

കട്ടപ്പന :വെള്ളക്കടലാസിൽ ആയിരം കൊക്കുകളെ ഉണ്ടാക്കി പൂർത്തീകരിക്കാനാകാതെ മരണത്തിനുകീഴടങ്ങിയ ഹിരോഷിമ അണുബോംബ് സ്‌ഫോടനത്തിന്റെ രക്തസാക്ഷി സഡാക്കോ സസാക്കി കലോത്സവ സദസിന്റെയും നൊമ്പരമായി. സഡാക്കോയുടെ ജീവിതം അരങ്ങിലെത്തിച്ച കുമാരമംഗലം എംകെഎൻഎം എച്ച്എസിലെ സെഫാനിയ ബിജുവും സംഘവും എച്ച്എസ് വിഭാഗം കഥാപ്രസംഗത്തിൽ ഒന്നാമതെത്തി. രണ്ടുവയസുള്ളപ്പോൾ അണുബോംബ് വർഷത്തിൽ അനാഥയാകുന്നതും അണുവികിരണത്തെ തുടർന്ന് രക്താർബുദ ബാധിതയാകുന്നതും അതേവൈകാരികതയോടെ കാഥിക സെഫാനിയ അവതരിപ്പിച്ചു. ആയിരം കടലാസ് കൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹം സഫലമാകുമെന്നുള്ള ജപ്പാനിലെ ഐതീഹ്യത്തിൽ ആശുപത്രികിടക്കയിലിരുന്ന് 644 കൊറ്റികളെ ഉണ്ടാക്കിയപ്പോഴേക്കും 12-ാംവയസിൽ സഡാക്കോ മരണത്തിന് കീഴടങ്ങി. ഒടുവിൽ അവളുടെ സുഹൃത്തുക്കൾ 1000 കൊക്കുകളെ ഉണ്ടാക്കി സഡാക്കോയുടെ മൃതദേഹത്തോടൊപ്പം ദഹിപ്പിച്ചുവെന്നാണ് ചരിത്രം. എം എസ് വസുദേവ് സിംബലും അനുരൂപ് ഷാജിയും ഹാർമോണിയവും പി എസ് പവൻ ജിപ്തും കെ വി ശ്രീഹരി തബലയും കൈകാര്യം ചെയ്തു. ഗായകനും മിമിക്രി കലാകാരനുമായ ലൂയിസ് മേലുകാവ് ആണ് പരിശീലകൻ.
What's Your Reaction?






