കൃഷിനാശവും കാലാവസ്ഥ വ്യതിയാനവും ഉല്‍പ്പാദനം കുറച്ചു: ജില്ലയിലെ തേയില കര്‍ഷകരും പ്രതിസന്ധിയില്‍

കൃഷിനാശവും കാലാവസ്ഥ വ്യതിയാനവും ഉല്‍പ്പാദനം കുറച്ചു: ജില്ലയിലെ തേയില കര്‍ഷകരും പ്രതിസന്ധിയില്‍

Jun 17, 2024 - 22:09
 0
കൃഷിനാശവും കാലാവസ്ഥ വ്യതിയാനവും ഉല്‍പ്പാദനം കുറച്ചു: ജില്ലയിലെ തേയില കര്‍ഷകരും പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: വരള്‍ച്ചയില്‍ ജില്ലയിലെ 25 ശതമാനത്തിലേറെ തേയിലക്കൃഷി നശിച്ചിട്ടും ചെറുകിട കര്‍ഷകര്‍ക്ക് അവഗണന. ഇടനിലക്കാരുടെ ചൂഷണത്തെ തുടര്‍ന്ന് പച്ചക്കൊളുന്തിന് ന്യായവില പോലും ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ ഇരട്ടിപ്രഹരമാകുന്നു. നിലവില്‍ 18 രൂപയാണ് കൊളുന്ത് വില. വരള്‍ച്ചയെ തുടര്‍ന്ന് 178 കോടിയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. മന്ത്രിമാരുടെ സന്ദര്‍ശന വേളയില്‍ ഏലം കൃഷിക്കുണ്ടായ നാശമാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ചെറുകിട തേയില കര്‍ഷകരുടെ ദുരവസ്ഥ ചര്‍ച്ചയായില്ല. ജില്ലയിലെ ആയിരക്കണക്കിന് ചെറുകിട കര്‍ഷകരുടെ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ തേയിലക്കൃഷി കരിഞ്ഞുണങ്ങി. അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷി നാശമുണ്ടായവര്‍ ടീ ബോര്‍ഡിനെയും കൃഷിവകുപ്പിനെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തേയിലയെ വ്യവസായത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചെറുകിട കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വൈ സി സ്റ്റീഫന്‍ പറയുന്നു.

റീപ്ലാന്റ് ചെയ്ത് ചെടികളില്‍ നിന്ന് കൊളുന്ത് ലഭിക്കണമെങ്കില്‍ ആറുമാസത്തിലേറെ വേണ്ടിവരും. കാലവര്‍ഷം ശക്തിപ്രാപിക്കാത്തതും തിരിച്ചടിയാണ്. അതേസമയം തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍കിടക്കാര്‍ ജില്ലയിലെ ഫാക്ടറികളില്‍ കൊളുന്ത് ഇറക്കുമതി ചെയ്ത് ലാഭം കൊയ്യുന്നു. ഊട്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് എത്തിക്കുന്നത് നിലവാരം കുറഞ്ഞ കൊളുന്താണ്. കാലാവസ്ഥ വ്യതിയാനവും വിലയിടിവും മൂലം ജില്ലയിലെ തേയില ഉല്‍പാദനം ഗണ്യമായി കുറച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow