ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം: ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
ഡ്രൈവിങ്ങിന്നിടെ ദേഹാസ്വാസ്ഥ്യം: ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.

ഇടുക്കി : ഡ്രൈവിംഗിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. പാറത്തോട് രത്‌നമില്ലം ഗാന്ധരൂപന്‍(56) ആണ് മരിച്ചത്. കഴിഞ്ഞദിവസം നെടുങ്കണ്ടത്തിന് സമീപം കല്‍ക്കൂന്തലില്‍ വച്ചാണ് സംഭവം . ജീപ്പ് ഓടിച്ച് വരികയായിരുന്ന ഗാന്ധരൂപന് പ്രഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലൂടെ തെന്നിനീങ്ങുകയായിരുന്നു . ഇത് കണ്ട് പിന്നാലെ എത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറായ നെടുങ്കണ്ടം സ്വദേശി വിനോദ് ഗാന്ധരൂപന്‍ മദ്യപിച്ചുവെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ധിക്കുകയായിരുന്നു . ഉടന്‍ തന്നെ ഗാന്ധരൂപന്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇയാളെ പ്രാഥമിക ചികിത്സയ്ക്കുശേഷം തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്നലെ ഉച്ചയോടു കൂടി ഗാന്ധരൂപന്‍ മരിക്കുകയായിരുന്നു. എന്നാല്‍ മരണകാരണം മര്‍ദ്ദനമല്ലെന്ന് ഡോക്ടര്‍മാരും പൊലീസും പറഞ്ഞു. തലയിലെ ഞരമ്പ് പൊട്ടി രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ മര്‍ദ്ദിച്ചതിന് വിനോദിനെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.
What's Your Reaction?






