ഇടുക്കി : മറയൂര്‍ കാന്തല്ലൂർ മേഖലയിൽ കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നു. ആക്രമണകാരികളായ കാട്ടാനകളെ തുരത്തുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ദൗത്യം നടത്തിയെങ്കിലും ഇപ്പോഴും ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങുന്നുണ്ട് . കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി കാന്തല്ലൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം തുടരുന്ന കാട്ടാനക്കൂട്ടം രണ്ടായിരത്തോളം വാഴകളും സമീപത്തെ ഷെഡും തകര്‍ത്തു. കാട്ടാന ആക്രമണത്തില്‍ ആളുകള്‍ക്ക് സാരമായി പരിക്കേറ്റതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരന്‍ രംഗത്തെത്തി. ഇതോടെയാണ് കാട്ടാനകളെ തുരത്തുന്ന ദൗത്യത്തിലേക്ക് വനം വകുപ്പ് കടന്നത്. എന്നാല്‍ കാടുകയറ്റിയ കാട്ടാനകള്‍ കൂട്ടത്തോടെ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുന്ന സാഹചര്യമാണെന്ന് നിലവിലുള്ളത് എന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ പ്രതിരോധം തീര്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.