പച്ചക്കറി വില കുതിച്ചുയരുമ്പോഴും വട്ടവടയിലെ കര്‍ഷകര്‍ക്ക് ദുരിതം മാത്രം

പച്ചക്കറി വില കുതിച്ചുയരുമ്പോഴും വട്ടവടയിലെ കര്‍ഷകര്‍ക്ക് ദുരിതം മാത്രം

Jun 25, 2024 - 23:19
Jun 25, 2024 - 23:20
 0
പച്ചക്കറി വില കുതിച്ചുയരുമ്പോഴും വട്ടവടയിലെ കര്‍ഷകര്‍ക്ക് ദുരിതം മാത്രം
This is the title of the web page

ഇടുക്കി: പച്ചക്കറി വില കുതിച്ചുയരുമ്പോഴും ഇടുക്കിയുടെ പച്ചക്കറി ഗ്രാമമായ വട്ടവടയിലെ കര്‍ഷകര്‍ക്ക് ദുരിതം മാത്രം. ഒരേക്കര്‍ ഭൂമിയില്‍ കാബേജ് കൃഷി ഇറക്കണമെങ്കില്‍ വിത്തിന് മാത്രം പതിനായിരം രൂപയോളം ചിലവ് വരും. വളത്തിനും മറ്റ് കൂലി ചെലവുകള്‍ വേറെ. നാലുമാസം വേണം ഇവ വിളവെടുക്കാന്‍. വിപണിയില്‍ കാബേജ് വില കുതിച്ചുയര്‍ന്നെങ്കിലും വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് കിലോയ്ക്ക് 18 രൂപ മാത്രം.

വട്ടവടയിലെ പച്ചക്കറി ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ് വാക്കായി.  കഴിഞ്ഞ ഒണക്കാലത്ത് സംഭരിച്ച പച്ചക്കറിയുടെ വില പോലും ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണമായും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. ഇടനിലക്കാര്‍ വഴി കര്‍ഷകര്‍ വിറ്റഴിക്കുന്ന പച്ചക്കറികള്‍ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റില്‍ എത്തി തിരികെ കേരളത്തില്‍ എത്തുമ്പോള്‍  വില മൂന്നിരട്ടി ആകും. ഹോര്‍ട്ടികോര്‍പ്പ് കൃത്യമായി സംഭരിക്കുകയും വില കൃത്യമായി നല്‍കുകയും ചെയ്താല്‍ ഗുണമേന്മയുള്ള പച്ചക്കറി മിതമായ വിലയില്‍ കേരളത്തില്‍ തന്നെ വിതരണം നടത്താന്‍ സാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow