വന്യജീവി ശല്യം:  സിപിഐഎം പ്രവര്‍ത്തകര്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു

  വന്യജീവി ശല്യം:  സിപിഐഎം പ്രവര്‍ത്തകര്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു

Jun 5, 2025 - 11:59
Jun 5, 2025 - 15:39
 0
  വന്യജീവി ശല്യം:  സിപിഐഎം പ്രവര്‍ത്തകര്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു
This is the title of the web page

 
ഇടുക്കി: സിപിഐഎം വളകോട് ലോക്കല്‍ കമ്മിറ്റി കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍  ഉപരോധിച്ചു. ഉപ്പുതറ കോതപാറ, മുത്തംപടി പാലുകാവ് , പ്രദേശങ്ങളില്‍ നിരന്തരമായുണ്ടാവുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഉപരോധം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചന്‍  ഉദ്ഘാടനം ചെയ്തു.
ഏതാനും നാളുകളുടെ കണക്കെടുത്താല്‍ എഴുപതോളം കര്‍ഷകരുടെ കൃഷിദേഹണ്ഡങ്ങളാണ് നശിപ്പിച്ചത്. മേഖലകളില്‍ മുമ്പ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫെന്‍സിങ് സംവിധാനം ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായി അവ നശിച്ചുകിടക്കുകയാണ്. തുടര്‍ന്ന് കാക്കത്തോട്, കിഴുകാനും വനം വകുപ്പ് ഓഫീസുകളില്‍ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂന്നോളം സമരങ്ങള്‍ നടന്നു. എന്നാല്‍ അന്ന് അധികൃതര്‍ നല്‍കിയ   ഉറപ്പുകളെല്ലാം പാഴയി. ഉടന്‍ ഹാങ്ങിങ് ഫെന്‍സിങ് നടപ്പിലാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നടപടികള്‍ വൈകുകയാണ്. ഇതോടെ മേഖലയില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് നിത്യ സംഭവമായി മാറി. ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്ന് ഉപ്പുതറയിലെ ജനവാസ മേഖലയിലേക്ക് കൂടുതലായും വന്യമൃഗങ്ങള്‍ എത്തുന്ന മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ് നിര്‍മിക്കാനായിരുന്നു നടപടി. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആയിരുന്നു കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവരിത് മറ്റ് സബ് കരാറുകള്‍ നല്‍കി. സബ് കരാറുകാരാണ് നിലവില്‍ നിര്‍മാണം വൈകിപ്പിക്കുന്നത്. 8 കിലോമീറ്റര്‍ നിര്‍മിക്കാനായിരുന്നു ടെണ്ടര്‍. ഇതില്‍ രണ്ടുകിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം നടത്തി  ട്രയല്‍ റണ്‍ ചെയ്തത്. ബാക്കിയുള്ള നിര്‍മാണം വൈകുന്നതിലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തില്‍ മൃഗങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് എത്തുന്നതിനും പ്രതിഷേധിച്ചാണ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക്് ഉപരോധം നടത്തിയത്. പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഹാങ്ങിങ് പെന്‍സിങ് സംവിധാനം ഉടന്‍ നടപ്പിലാക്കുക, കരാര്‍ ഏറ്റെടുത്തിട്ടും നിര്‍മാണത്തിലിരിക്കുന്ന കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക, മൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവന് സ്വത്തിനും സംരക്ഷണം നല്‍കുക, വനം വകുപ്പ് വാച്ചന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. റേഞ്ച് ഓഫീസര്‍ സ്ഥലത്ത് എത്തുന്നത് വരെ സമരക്കാര്‍ ഓഫീസിനുമുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 
ഹാങ്ങിങ് പെന്‍സിങ് സംവിധാനം ഒരുക്കുന്നതില്‍ ചില മെറ്റീരിയലുകള്‍ കോയമ്പത്തൂരില്‍ നിന്ന് വരുന്നതിനുള്ള താമസമാണ് നിലവിലുള്ളത്. നടപടികള്‍ വേഗത്തിലാക്കാന്‍ കത്ത് നല്‍കിയിട്ടുണ്ട്, ഒരു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ  വനപലക സംഘത്തെ മേഖലയില്‍  ചുമതലപ്പെടുത്തുമെന്നും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി രതീഷ് പറഞ്ഞു. ഏരിയ സെക്രട്ടറി എന്‍ ടി സജി, ഏരിയ കമ്മിറ്റിയംഗങ്ങളായ  വി പി ജോണ്‍, കെ കലേഷ്  കുമാര്‍, അഖിലേഷ് നായര്‍, എം യു സതീശന്‍, എം എം ജോമോന്‍, ബിജു അണിയറയില്‍, ഷാജി കരിയില്‍, സി കെ സുഗതന്‍, കുട്ടിയമ്മ ബാലകൃഷ്ണന്‍, ഷിജോ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow