പീരുമേട്ടില്‍ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ മരിച്ചു
പീരുമേട്ടില്‍ കാട്ടാന ആക്രമണം: ആദിവാസി സ്ത്രീ മരിച്ചു

ഇടുക്കി: പീരുമേട്ടിലുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസ് സ്ത്രീ മരിച്ചു. കൊല്ലപ്പെട്ടത് മലബണ്ടാര വിഭാഗത്തില്‍പ്പെട്ട സീത (54) ആണ് മരിച്ചത്. വനത്തിലുള്ളില്‍ വച്ചാണ് ആക്രമണമുണ്ടായത്. സീതയുടെ ഭർത്താവ് ബിനുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണം. പീരുമേട് പ്ലാക്കത്തടം വനത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു സീതയും ബിനുവും രണ്ട് മക്കളും. സീതയെയാണ് ആദ്യം ആക്രമിച്ചത്. സീത അവിടെവച്ച് തന്നെ മരിച്ചു. ബിനു ആക്രമണത്തിൽ കാട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കുട്ടികൾ ഒച്ചവച്ചതിനെ തുടർന്ന് കാട്ടാന ഉൾവനത്തിലേക്ക് പോയി. വനപാലകരെത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ബിനു ഫോറസ്റ്റിലെ വാച്ചറായി ജോലി ചെയ്തു വരികയാണ്. സീതയുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
What's Your Reaction?






