ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി പ്രകാശ് സ്വദേശിനി ലിസിയും കുടുംബവും
ചോർന്നൊലിക്കുന്ന വീട്ടിൽ ദുരിതംപേറി പ്രകാശ് സ്വദേശിനി ലിസിയും കുടുംബവും

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ പ്രകാശില്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതമനുഭവിക്കുകയാണ് ഒരു കുടുംബം. ചേലപ്പാട്ടില്‍ പ്രകാശിനെയും മേരിയേയും മകള്‍ ലിസിയെയും പഞ്ചായത്ത് ദത്തെടുത്തിരുന്നു. പിന്നീട് 2005-ല്‍ ആശ്രയ പദ്ധതിയില്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. എന്നാല്‍ 20 വര്‍ഷം കഴിഞ്ഞിട്ടും വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കതിനാല്‍ ഇപ്പോള്‍ പൂര്‍ണമായി ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. മേരി മരിച്ചതോടെ ഒറ്റപ്പെട്ടുപോയ മകള്‍ ലിസി പിന്നീട് വിവാഹിതയാകുകയും ഇപ്പോള്‍ ഭര്‍ത്താവുമൊന്നിച്ച് ഇതേ വീട്ടിലാണ് താമസവും. ഇരുവരും രോഗികളുമാണ്. ഇവര്‍ക്ക് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുമുണ്ട്. പഞ്ചായത്തും അനുബന്ധ വകുപ്പുകളും ഇവര്‍ക്ക് വീടിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടും തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മേഖലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇവരെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






